തളിപ്പറമ്പ് ഉണ്ടായ ഒരു ബസ് അപകടത്തെപ്പറ്റി വാർത്തയിട്ട ശ്രീനി ആലക്കോട് നെതിരെ അജ്ഞാതനായ ബസ് ഡ്രൈവറിന്റെ കൊല്ലുമെന്ന ഭീഷണി.

തളിപ്പറമ്പ്: മലയോരമേഖലയിലെ വാർത്താ പ്രാധാന്യം ഉള്ള ഒരു പ്രമുഖനായ വ്യക്തിത്വമാണ് ശ്രീനി ആലക്കോട്.

തന്റേതായ സ്വശൈലി കൊണ്ട് ഫേസ്ബുക്കിലും യൂട്യൂബിലും മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ലക്ഷത്തിൽപരം പ്രേക്ഷകരുള്ള ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ്. അതേപോലെതന്നെ ന്യൂസ് 18 ഔദ്യോഗിക റിപ്പോർട്ടർ ആണ് ശ്രീനി ആലക്കോട്. 

അതേപോലെതന്നെ ശ്രീ ന്യൂസ് മലയാളം എന്ന വെബ്സൈറ്റിന്റെ ബിസിനസ് ഹെഡും ആണ് ശ്രീനി ആലക്കോട്

തളിപ്പറമ്പ് ഏഴാം മൈലിൽ ഒരു ബസ് അപകടവുമായി ബന്ധപ്പെട്ട വാർത്ത ജനങ്ങളിലേക്ക് ഇട്ടതിന്റെ അടിസ്ഥാനത്തിൽ ഉണ്ടായ ഭീഷണി ഒരു വധശ്രമത്തിന്റെ വാക്ക് വരെ എത്തിയിരിക്കുന്നു എന്നുള്ളതാണ് ഇപ്പോൾ നടക്കുന്ന വിഷയം.

ഒരുപറ്റം ബസ് ഡ്രൈവർമാർ ശ്രീനി ആലക്കോടിനെതിരെ വധശ്രമ ഗൂഢാലോചന നടത്തുന്നുണ്ടോ എന്നു വരെ സംശയിക്കുന്നു.

ഭീഷണി സന്ദേശത്തിന്റെ ഫേസ്ബുക്ക് ലിങ്ക്:

സമൂഹത്തിൽ താൻ ചെയ്യുന്ന കാര്യങ്ങളുടെ നിലവാരങ്ങൾ മൂലം അദ്ദേഹത്തിന് കൂടുതൽ ഫോളോവേഴ്സ് ഉള്ളതുകൊണ്ട് ഓൺലൈൻ മാധ്യമങ്ങളിലും അതുപോലെ മറ്റ് സാഹചര്യങ്ങളിലും പ്രവർത്തിക്കുന്നവരെല്ലാം സംഘടിതമായി അദ്ദേഹത്തെ തകർക്കുന്ന വിധത്തിൽ ഒരു ആസൂത്രണം നടക്കുന്നതായി വ്യക്തത ഉണ്ട് എന്ന് ശ്രീനി ആലക്കോട് ഇതിനെപ്പറ്റി പറയുന്നു.

പക്ഷേ വെറും ഇല്ലായ്മയിൽ നിന്നും വളർന്നുവന്ന എനിക്ക് ഇപ്രകാരത്തിലുള്ള ഭീഷണികൾ കൊണ്ടൊന്നും സംഭവിക്കാൻ പോകുന്നില്ല എന്നും, താൻ ചെയ്യുന്ന കാര്യങ്ങൾ മുൻപോട്ട് ചെയ്തു കൊണ്ടേയിരിക്കും എന്നും, പ്രശ്നങ്ങളെ പ്രശ്നങ്ങളുടെ വഴിക്കും ഞാൻ എൻറെ വഴിക്കും പോകുമെന്നും ശ്രീനി ആലക്കോട് പ്രതികരിച്ചു.

0 Comments

Post a Comment

Post a Comment (0)

Previous Post Next Post