കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിക്കാനുള്ള നയത്തിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ.
15 വർഷം കഴിഞ്ഞ വാഹനങ്ങൾ പൊളിക്കുന്ന സ്ക്രാപ്പേജ് നയത്തിൽ വർഷക്കണക്ക് ഒഴിവാക്കാനാണ് കേന്ദ്രത്തിൻ്റെ തീരുമാനം.
കാലപ്പഴക്കം നിർണയിക്കാൻ വർഷത്തിന് പകരം മലിനീകരണ തോത് നിശ്ചയിക്കും.
നിശ്ചിത പരിധിക്ക് മുകളിൽ മലിനീകരണ തോത് ഉയർന്ന വാഹനങ്ങൾ പൊളിക്കേണ്ടി വരും. ഇതിനായി നിയമഭേദഗതി കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് കേന്ദ്രം.
15 വർഷത്തിലധികം പഴക്കമുള്ള 35 ലക്ഷം വാഹനങ്ങൾ കേരളത്തിലുണ്ടെന്നാണ് കണക്ക്.
ഇത്തരം വാഹനങ്ങൾ പൊളിക്കുന്നതിൽ നിന്ന് ഉടമകൾക്ക് രക്ഷനേടാൻ പുതിയ നയംമൂലം സാധിക്കും.
2021ൽ പുതിയ പൊളിക്കൽ നയം പ്രാബല്യത്തിൽ വന്നശേഷം ഒരു ലക്ഷത്തിലധികം വാഹനങ്ങളാണ് രാജ്യത്ത് പൊളിച്ചത്. കേരളത്തിലാകട്ടെ 2,253 വാഹനങ്ങളും.
Post a Comment